സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുകയും പിരിഞ്ഞുപോകുകയും ചെയ്ത പല തലമുറകളില്‍പെട്ട ഉദ്യോഗസ്ഥരായ വ്യക്തികളുടെ ജീവിതത്തിന്റെ അടരുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രാജശേഖരന് തന്റെ പ്രമേയത്തിന് രക്തവും അസ്ഥിയും മാംസവുമുള്ള ആഖ്യാനരൂപം നല്‍കിയിരിക്കുന്നത്. വടക്കേ മലബാറില്‍ നിന്ന് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി വന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തത്തില്‍ അയാളുടെ ജീവിതം മാത്രമല്ല മറ്റു പലരുടെ ജീവിതങ്ങളും ഇടകലരുന്നു. നായക കഥാപാത്രത്തിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ജീവിതകഥയെക്കാളുപരി തന്റെ പ്രമേയത്തിന്റെ ഫലപ്രദമായ ആവിഷ്കാരത്തിനുതകുന്ന വിധം പലരുടെയും ജീവിതാവസ്ഥകളുടെ ആഖ്യാനം നോവലിലുണ്ട്. ഡോ. കെ എസ് രവികുമാര്‍
₹550.00 Original price was: ₹550.00.₹540.00Current price is: ₹540.00.
സെക്രട്ടേറിയറ്റ്
Only 2 left in stock
Meet The Author
Related products
Samadooram/ജോയ് സി/സമദൂരം
Joycee is the most admired novelist in Malayalam. The Samadooram Novel is his most popular novel.
Right and wrong in the lives of Janaki and Vasudevan
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”
“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.
“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”
ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും.
Neelachedayan
ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ടിബറ്റൻ പെൺകുട്ടി ജാൻസിയുടെയും മേരി അമ്മയുടെയും ഹൃദയസ്പർശിയായ കഥയാണിത്.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Tibetan girl Jancy and mary amma.
Droner / ദ്രോണർ / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
മനുഷ്യചേതനയുടെ അപചയമായി മനുഷ്യൻ വിതച്ച ദുരന്തത്തിൻ്റെ മൂകസാക്ഷിയായി വർത്തിക്കുന്ന കുരുക്ഷേത്രത്തെ നോക്കി നിന്ന ദ്രോണർ നെടുവീർപ്പിട്ടു.
Drona sighed as he looked at the Kurukshetra, which stood as a silent witness to the disaster
sown by man as the degradation of human consciousness.
Droner ദ്രോണർ P.N Unnikrishnan Potty Malayalam Novel
Kadalasu Thony/കടലാസു തോണി/ജോയ് സി
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
Kadalasu Thoni is a story of tsunami survival.
A novelist who has touched the heart of the human mind
മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.
കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്,
അക്കൂട്ടത്തിലെങ്ങാനും കാണും."
Reviews
There are no reviews yet.